നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍ പാതയ്ക്ക് ബജറ്റില്‍ പുതുവെളിച്ചം; പദ്ധതി വീണ്ടും സജീവം

മലപ്പുറം: വര്‍ഷങ്ങളായി നിലച്ചിരുന്ന നിലമ്പൂര്‍-നഞ്ചന്‍കോട്‌മൈസൂരു റെയില്‍വേ പദ്ധതിക്ക് സംസ്ഥാന ബജറ്റില്‍ അനുവദിച്ച രണ്ടുകോടി രൂപ പുതിയ പ്രതീക്ഷകള്‍ക്ക് വഴിവെച്ചു. വയനാട് ഉള്‍പ്പെടെ ദക്ഷിണകേരളത്തെ കര്‍ണാടകയുമായി ബന്ധിപ്പിക്കുന്ന നിര്‍ണായക റെയില്‍പാതയ്ക്ക് നീണ്ട ഇടവേളയ്ക്ക് ശേഷം ലഭിച്ച ഏറ്റവും വലിയ മുന്നേറ്റമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ”വയനാടിനും കേരളത്തിനും കര്‍ണാടകയ്ക്കുമിടയിലെ ബന്ധം ശക്തമാക്കുന്ന പദ്ധതിയാണിത്. ദേശീയപാത 766-ല്‍ രാത്രിയാത്രാ നിയന്ത്രണം തുടരുന്നതിനാല്‍ ഈ റെയില്‍പാത കണക്റ്റിവിറ്റിക്ക് വലിയ പരിഹാരമാകും.

നിലമ്പൂരില്‍ നിന്ന് ആരംഭിച്ച് കക്കാടംപൊയില്‍, തിരുവമ്പാടി, ആനക്കാംപൊയില്‍, മേപ്പാടി, കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി വഴി ഗുണ്ടല്‍പേട്ടും നഞ്ചന്‍കോടും കടന്ന് മൈസൂരുവില്‍ എത്തുന്ന 156 കിലോമീറ്റര്‍ നീളമുള്ളതാണ് നിര്‍ദ്ദിഷ്ട പാത. വയനാടിന് നേരിട്ടുള്ള റെയില്‍ കണക്റ്റിവിറ്റി നല്‍കുന്ന പദ്ധതി കൊച്ചി-കര്‍ണാടക ചരക്ക് ഗതാഗതത്തിനും സഹായകമാകുമെന്ന് വിലയിരുത്തുന്നു. മുന്‍ എംപി രാഹുല്‍ ഗാന്ധി പദ്ധതിയുടെ വേഗത്തിലുള്ള നടപ്പാക്കലിനായി നിരവധി തവണ ഇടപെട്ടിരുന്നു. നിലവിലെ വയനാട് എംപി പ്രിയങ്ക ഗാന്ധിയും പാര്‍ലമെന്റില്‍ വിഷയം ഉന്നയിച്ച് കേന്ദ്രത്തിന്റെ നിലപാട് തേടിയിട്ടുണ്ട്.

ഡിഎംആര്‍സി മുഖേന എഫ്എല്‍എസ്, ഡിപിആര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി ലഭിച്ചിരുന്നെങ്കിലും സംസ്ഥാന ഫണ്ട് വിട്ടുനല്‍കാത്തത് മൂലം പദ്ധതി വൈകി. പിന്നീട് റെയില്‍വേ മന്ത്രാലയം 5.9 കോടി രൂപ അനുവദിച്ച് ഡിപിആര്‍ തയ്യാറാക്കി. ഹൈദരാബാദ് ആസ്ഥാനമായ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ ഡബിള്‍ ലൈന്‍ റെയില്‍, ടണലുകള്‍, എലിവേറ്റഡ് സെക്ഷനുകള്‍ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ‘മെട്രോ മാന്‍’ ഇ ശ്രീധരന്‍ അടുത്തിടെ റെയില്‍വേ മന്ത്രിയെ കണ്ട് പദ്ധതി സംബന്ധിച്ച തടസ്സങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു.

കൂടുതൽ  വാർത്തകൾക്കായി ജോയിൻ ചെയ്യുക  എസ് ന്യൂസ് 

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029Vb8JFzQGE56dRXe8ol0e

  ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

https://www.facebook.com/snewsmedia

ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/

 യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala

വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://snewspala.com


വാർത്തകളും പരസ്യങ്ങളും നല്കുന്നതിന് 9496592908

കൂടുതൽ  വാർത്തകൾക്കായി ജോയിൻ ചെയ്യുക  എസ് ന്യൂസ് 

വാട്ട്സ്ആപ്പ് ഗ്രൂപ്പ് അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/L4BdzoDQEmTAvzlaWJwCkH?mode=hqctcli

ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

https://www.facebook.com/snewsmedia

ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/

യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://snewspala.com/

വാർത്തകളും പരസ്യങ്ങളും നല്കുന്നതിന് 9496592908