നൂറടിച്ച് യുഡിഎഫ്; ഇനി ‘സതീശൻ യുഗം’; മന്ത്രിസഭാ ചർച്ചകൾ സജീവം; ലീഗിന് അഞ്ച് മന്ത്രിമാർ?

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ 102 സീറ്റുകളുമായി തകർപ്പൻ വിജയം നേടിയ യുഡിഎഫിന് ഇനി സർക്കാർ രൂപീകരണമാണ് മുന്നിലുള്ള പ്രധാന ചുമതല. കോൺഗ്രസും മുസ്ലിം ലീഗും ഉൾപ്പെടെയുള്ള ഘടകകക്ഷികളുടെ മികച്ച പ്രകടനത്തിന് പിന്നാലെ മന്ത്രിസഭയിലെ പദവിവിഭജനം സംബന്ധിച്ച ചർച്ചകൾ സജീവമായി.
കോൺഗ്രസിൽ നിന്നാണ് മുഖ്യമന്ത്രി ഉൾപ്പെടെ ഏകദേശം 12 മന്ത്രിമാർ ഉണ്ടാകുമെന്നാണ് സൂചന. മുസ്ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനം ലഭിക്കാനിടയുണ്ട്. കേരള കോൺഗ്രസിന് ഒരു മന്ത്രിസ്ഥാനം കൂടാതെ ചീഫ് വിപ്പ് പദവിയും ലഭിക്കാമെന്നാണ് വിലയിരുത്തൽ.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യമന്ത്രിയാകാനാണ് സാധ്യത കൂടുതലെന്ന് പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നു. രമേശ് ചെന്നിത്തലയെ മന്ത്രിസ്ഥാനം അല്ലെങ്കിൽ സ്പീക്കർ സ്ഥാനത്തേക്ക് പരിഗണിക്കാമെന്ന ചർച്ചകളും നടക്കുന്നുണ്ട്. തിരുവഞ്ചൂർ രാധാകൃഷ്ണനും സ്പീക്കർ സ്ഥാനത്തിനുള്ള സാധ്യതാപട്ടികയിൽ ഉൾപ്പെടുന്നു.
ഘടകകക്ഷികളിൽ നിന്ന് മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, അനൂപ് ജേക്കബ്, സി.പി. ജോൺ എന്നിവർ മന്ത്രിമാരാകാൻ സാധ്യതയുള്ളവരായി വിലയിരുത്തപ്പെടുന്നു. അസോസിയേറ്റ് അംഗങ്ങളായ കെ.കെ. രമയും മാണി സി. കാപ്പനും മാറിമാറി മന്ത്രിസ്ഥാനം ലഭിക്കുമെന്ന രീതിയിലുള്ള ചര്‍ച്ചകളും നിലനിൽക്കുന്നു.
കോൺഗ്രസിൽ നിന്ന് കെ. മുരളീധരൻ, പി.സി. വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ, എം. ലിജു എന്നിവരെ സാമുദായിക-പ്രാദേശിക പരിഗണനകളുടെ അടിസ്ഥാനത്തിൽ മന്ത്രിസഭയിലേക്ക് പരിഗണിക്കാമെന്നാണ് സൂചന. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മന്ത്രിസഭയിലേക്ക് വന്നാൽ പാർട്ടി അധ്യക്ഷസ്ഥാനത്ത് മാറ്റം സംഭവിക്കാനും സാധ്യതയുണ്ട്.
ദളിത് പ്രാതിനിധ്യം ഉറപ്പാക്കുന്നതിനായി എ.പി. അനിൽകുമാർ, വി.പി. സജീന്ദ്രൻ, ഐ.സി. ബാലകൃഷ്ണൻ എന്നിവരിൽ ഒരാൾക്ക് മന്ത്രിസ്ഥാനം ലഭിക്കാനിടയുണ്ട്. അൻവർ സാദത്ത്, ഷാനിമോൾ ഉസ്മാൻ, ടി. സിദ്ദിഖ് എന്നിവരിൽ നിന്നും ഒരാൾ മന്ത്രിസഭയിൽ ഇടംനേടും.
ജില്ലാ പ്രാതിനിധ്യവും രാഷ്ട്രീയ സമവാക്യങ്ങളും പരിഗണിച്ചായിരിക്കും അന്തിമ മന്ത്രിസഭ രൂപീകരണം. യുഡിഎഫ് നേടിയ വൻ വിജയത്തിന്റെ പശ്ചാത്തലത്തിൽ സമവായത്തിലൂടെ പദവിവിഭജനം ഉറപ്പാക്കാനാണ് മുന്നണിയുടെ നീക്കം.

 
കൂടുതൽ  വാർത്തകൾക്കായി ജോയിൻ ചെയ്യുക  എസ് ന്യൂസ്

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029Vb8JFzQGE56dRXe8ol0e

  ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/snewsmedia

ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/

യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala

വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://snewspala.com/

വാർത്തകളും പരസ്യങ്ങളും നല്കുന്നതിന് 9496592908

കൂടുതൽ  വാർത്തകൾക്കായി ജോയിൻ ചെയ്യുക  എസ് ന്യൂസ് 

വാട്ട്സ്ആപ്പ് ഗ്രൂപ്പ് അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/L4BdzoDQEmTAvzlaWJwCkH?mode=hqctcli

ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

https://www.facebook.com/snewsmedia

ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/

യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://snewspala.com/

വാർത്തകളും പരസ്യങ്ങളും നല്കുന്നതിന് 9496592908