സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ; നടപടി ‘തിടുക്കത്തിൽ’, വിസി സ്ഥാനത്ത് തുടരും

തിരുവനന്തപുരം: സംസ്ഥാന സർക്കാർ നയങ്ങളെയും വകുപ്പുകളുടെ പ്രവർത്തനങ്ങളെയും മാദ്ധ്യമങ്ങളിലൂടെ വിമർശിച്ചതിനെ തുടർന്ന് സൈനിക ക്ഷേമ–യുവജനകാര്യ വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിനെ സസ്പെൻഡ് ചെയ്തു. ചീഫ് സെക്രട്ടറി എ. ജയതിലക് ആണ് ഉത്തരവിറക്കിയത്.

സസ്പെൻഷൻ വിവരം കേന്ദ്രസർക്കാരിനും അറിയിച്ചിട്ടുണ്ട്. എന്നാൽ കേരള കാർഷിക സർവകലാശാലയുടെ വൈസ് ചാൻസലർ സ്ഥാനത്ത് അശോക് തുടരാനാകും. വി.സി സ്ഥാനവുമായി ബന്ധപ്പെട്ട നടപടികൾ ഗവർണറുടെ പരിധിയിലാണ്.

ഈ മാസം 13 വരെ കേന്ദ്ര ഭരണകാര്യ ട്രൈബ്യൂണൽ അവധിയായ സാഹചര്യം ഉപയോഗപ്പെടുത്തി തിടുക്കത്തിലാണ് നടപടി സ്വീകരിച്ചതെന്നാണ് സൂചന. സിവിൽ സർവീസ് ബോർഡിന്റെ ശുപാർശ കൂടാതെയാണ് സസ്പെൻഷൻ നടപ്പാക്കിയത്. നിയമസഭ തിരഞ്ഞെടുപ്പ് ഫലം കാത്തിരിക്കുന്ന കാവൽ സർക്കാരാണ് നടപടി എടുത്തത്; പുതിയ സർക്കാരിന് ഇത് പുനഃപരിശോധിക്കാനാകും.

ചെന്നൈയിൽ ചികിത്സയ്ക്കുശേഷം മടങ്ങിയെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഓഫീസിലെത്തിയതിനു പിന്നാലെയാണ് ഉത്തരവിറങ്ങിയത്. അഖിലേന്ത്യ സർവീസ് ഉദ്യോഗസ്ഥനെന്ന നിലയിൽ പാലിക്കേണ്ട രാഷ്ട്രീയ നിഷ്പക്ഷത ലംഘിച്ചുവെന്നതാണ് ഉത്തരവിലെ പ്രധാന ആരോപണം. ഇടത് സംഘടന പ്രതിനിധികളായ കെ.ഒ. അശോകൻ, സജീവ് ദിവാകരൻ എന്നിവർ നൽകിയ ഇ-മെയിൽ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

വിവിധ അഭിമുഖങ്ങളിൽ സർക്കാരിനെതിരെ വിമർശനം നടത്തിയതും, മുൻകൂർ അനുമതിയില്ലാതെ സാമൂഹ്യമാധ്യമങ്ങളിൽ ഇടപെട്ടതും ചട്ടലംഘനമായി ചൂണ്ടിക്കാട്ടുന്നു. നിലവിൽ സസ്പെൻഷനിലുള്ള എൻ. പ്രശാന്തിനൊപ്പമുള്ള ചില ചർച്ചകളിലും അശോക് പങ്കെടുത്തിരുന്നു. തിരഞ്ഞെടുപ്പിന് മുമ്പ് കൃഷി വകുപ്പിൽ നിന്ന് സൈനിക ക്ഷേമ വകുപ്പിലേക്ക് മാറ്റിയതും ശ്രദ്ധേയമാണ്.

അതേസമയം, സസ്പെൻഷൻ നടപടി ചട്ടവിരുദ്ധമാണെന്നും നിയമപരമായി നിലനിൽക്കില്ലെന്നും അശോക് പ്രതികരിച്ചു. ആവശ്യമായ സമയത്ത് കോടതിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ഇത്തരം നടപടികൾ പുനഃപരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.

കൂടുതൽ  വാർത്തകൾക്കായി ജോയിൻ ചെയ്യുക  എസ് ന്യൂസ് 

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029Vb8JFzQGE56dRXe8ol0e ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

https://www.facebook.com/snewsmedia

ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/

യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://snewspala.com/


വാർത്തകളും പരസ്യങ്ങളും നല്കുന്നതിന് 9496592908

കൂടുതൽ  വാർത്തകൾക്കായി ജോയിൻ ചെയ്യുക  എസ് ന്യൂസ് 

വാട്ട്സ്ആപ്പ് ഗ്രൂപ്പ് അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/L4BdzoDQEmTAvzlaWJwCkH?mode=hqctcli

ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

https://www.facebook.com/snewsmedia

ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/

യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://snewspala.com/

വാർത്തകളും പരസ്യങ്ങളും നല്കുന്നതിന് 9496592908