‘മന്ത്രി തുളസി നിങ്ങളുടെ ഭാര്യയല്ലേ?’; വി കെ ശ്രീകണ്ഠന്റെ പോസ്റ്റിന് വിമര്‍ശനം

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനും നിയുക്ത മന്ത്രി കെ എ തുളസിക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ച വി കെ ശ്രീകണ്ഠന്‍ എംപിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് വിമര്‍ശനം. നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനും മന്ത്രിയായ കെ എ തുളസിക്കുമൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചതിന് താഴെയാണ് കമന്റുകള്‍ വന്നിരിക്കുന്നത്. ഭാര്യയാണെന്ന് പറയാനെന്താണ് മടിയെന്നാണ് ആളുകള്‍ ചോദിക്കുന്നത്.

എംപി യായ ഞാനും മന്ത്രിയായ ഭാര്യയും എന്നല്ലേ പറയേണ്ടത് എന്നാണ് ചിലര്‍ ചോദിക്കുന്നത്. മന്ത്രി തുളസി നിങ്ങളുടെ ഭാര്യയല്ലേ? എന്നും ചിലര്‍ ചോദിക്കുന്നു. ഇതെന്താ കുടുംബവാഴ്ചയല്ലേ, വി ടി ബല്‍റാമിനെ വെട്ടി ആദ്യമായി എംഎല്‍എയാകുന്ന തുളസിയെ മന്ത്രിയാക്കിയെന്നും നിരവധി പേര്‍ കമന്റ് ചെയ്യുന്നുണ്ട്. കെ എ തുളസിയുടെ രാഷ്ട്രീയ ജീവിതം ഉയര്‍ത്തി ഈ കമന്റുകകള്‍ക്ക് മറുപടി കൊടുക്കുന്നവരുമുണ്ട്. എംപിയുടെ ഭാര്യ മത്സരിച്ചത് വാര്‍ത്തയായില്ലെന്ന് പറയുന്നവരും കൂട്ടത്തിലുണ്ട്.

കെ എ തുളസി മന്ത്രിയാകുന്നതോടെ ഒരു വീട്ടില്‍ നിന്ന് എംപിയും മന്ത്രിയുമെന്ന അപൂര്‍വതയ്ക്ക് കൂടിയാണ് കേരള രാഷ്ട്രീയം സാക്ഷ്യം വഹിക്കുന്നത്. പാലക്കാട് എം പിയായി വി കെ ശ്രീകണ്ഠന്‍ പാര്‍ലമെന്റിലേക്ക് പോകുമ്പോള്‍, ഭാര്യയും കോണ്‍ഗ്രസ് നേതാവുമായ കെ എ തുളസി നിയമസഭയിലേക്ക് യാത്രയാകും. കോങ്ങാട് മണ്ഡലത്തിലാണ് തുളസി കോണ്‍ഗ്രസ് കൊടി പാറിച്ചത്. സിറ്റിങ് എം എല്‍ എയും സി പി എം നേതാവുമായ കെ ശാന്തകുമാരിയെയാണ് തുളസി പരാജയപ്പെടുത്തിയത്. പരമ്പരാഗതമായി ഇടതുകോട്ട എന്ന നിലയില്‍ പ്രശസ്തമായ കോങ്ങാട് 3651 വോട്ടുകള്‍ക്കാണ് യു ഡി എഫിന് വേണ്ടി തുളസി പിടിച്ചെടുത്തത്. ശാന്തകുമാരി 59028 വോട്ടുകള്‍ നേടിയപ്പോള്‍ തുളസി 62734 വോട്ടുകള്‍ നേടിയാണ് വിജയം കുറിച്ചത്. എന്‍ഡ എ സ്ഥാനാര്‍ഥിയായ രേണു സുരേഷ് 24925 വോട്ടുകളാണ് നേടിയത്.

കൂടുതൽ  വാർത്തകൾക്കായി ജോയിൻ ചെയ്യുക  എസ് ന്യൂസ് 

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029Vb8JFzQGE56dRXe8ol0e

  ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

https://www.facebook.com/snewsmedia

ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/

 യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala

വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://snewspala.com


വാർത്തകളും പരസ്യങ്ങളും നല്കുന്നതിന് 9496592908

കൂടുതൽ  വാർത്തകൾക്കായി ജോയിൻ ചെയ്യുക  എസ് ന്യൂസ് 

വാട്ട്സ്ആപ്പ് ഗ്രൂപ്പ് അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/L4BdzoDQEmTAvzlaWJwCkH?mode=hqctcli

ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

https://www.facebook.com/snewsmedia

ഇൻസ്റ്റാഗ്രം പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.instagram.com/snewspala/

യൂടുബ് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/@snewspala
വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://snewspala.com/

വാർത്തകളും പരസ്യങ്ങളും നല്കുന്നതിന് 9496592908